Wednesday, October 24, 2012
Tuesday, October 23, 2012
ഗാന്ധിജി ഒരു വിപരീത വീക്ഷണം
ഗാന്ധി അഹിംസയുടെ മിശിഹയോ...?????
" ഭീരുത്വവും
അക്രമവും തമ്മില്‍ തിരഞ്ഞെടുക്കേണ്ടിവന്നാല്‍,ഞാന്‍ അക്രമത്തിന്‍റെ ഭാഗത്തായിരിക്കും...ഞാന്‍ ആക്രമിക്കപ്പെടുന്നത് കണ്ടാല്‍,ഹിംസയിലൂടെയാണെങ്കിലും എന്നെ
രക്ഷിക്കുകയെന്നതാണ് എന്‍റെ മകന്‍റെ കടമ.ബോര്‍ യുദ്ധത്തിലും സുലു കലാപത്തിലും
ഒന്നാം ലോക മഹായുദ്ധത്തിലും ബ്രിട്ടീഷുകാരെ സഹായിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്
ഇത് തന്നെയാണ്. " : മോഹന്‍ദാസ് കരംചന്ദ് ഗാന്ധി എഴുതിയ "ദ്
ഡോക്ട്രിന്‍ ഓഫ് ദ് സോര്‍ഡ്" എന്ന ലേഖനത്തില്‍ നിന്നും.
ഗാന്ധിക്ക്
അഹിംസ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ഗിമ്മിക്ക് മാത്രമായിരുന്നു...
അഡോള്‍ഫ്
ഹിറ്റ്ലറും മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും അന്യ മത ജാതികളെ വെറുക്കുകയും സ്വന്തം
വംശീയ ശുദ്ധിയില്‍ അഭിമാനിക്കുകയും ചെയ്തിരുന്നു...മാത്രമല്ല ഇരുവരും യുദ്ധ
വെറിയന്മാരുമായിരുന്നു...
"
'ദ്
ഓട്ടോബയോഗ്രഫി ഓഫ് അണ്‍ നോണ്‍ ഇന്ത്യന്‍' എന്ന കൃതിയില്‍ നീരദ് സി. ചൌധരി നടത്തുന്ന
നിരീക്ഷണം പ്രസക്തമാണ്.'രാഷ്ട്രീയത്തിലും ജീവിതത്തിലും ഗാന്ധിസം ഒന്നും സംഭാവന ചെയ്തട്ടില്ല.കുറെ കാല്‍പ്പനിക
തൃഷ്ണകളുടെയും മുന്വിധികളുടെയും പ്രച്ഛന്ന രൂപമാണ് ഗാന്ധിസം.'
"ഹിറ്റ്ലറേക്കാള്‍
വലിയ സ്വേച്ച്ചാധിപതിയാണ് ഗാന്ധി'എന്നും ചൌധരി സൂചിപിച്ചിട്ടുണ്ട്.(സ്വപന് ദാസ് ഗുപ്ത 1997,നിരാദ്
സി.ചൌധരി 'ദ് ഫസ്റ്റ് ഹണ്‍ട്രഡ് ഇയേഴ്സ് എ സെലിബ്രേഷന്‍' പു.42).
"
നാസിസത്തോടും
ഹിറ്റ്ലറോടും ഗാന്ധിജി സ്വീകരിച്ച നിലപാടുകള്‍ അദ്ദേഹത്തിന്‍റെ "
കാല്പ്പനികാതുരതകളുടെ ക്രൂരത " വ്യക്തമാക്കുന്നതാണ്. ഹിറ്റ്ലര്‍ക്കയച്ച ഒരു
കത്തില്‍, "മാലോകരെല്ലാം പറയുന്നതുപോലെ,
നിങ്ങളൊരു
ദുഷ്ടനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ല " എന്ന് പറയുന്നു.
മറുവശത്ത്,നാസി കൂട്ടകൊലകള്‍ക്കെതിരെ
സത്യാഗ്രഹം നടത്താന്‍ പോളണ്ടിലെ ജൂതരെ ഉപദേശിച്ച ഗാന്ധിജി,സത്യാഗ്രഹികളുടെ
ആത്മശക്തിക്ക് മുന്നില്‍ ഹിറ്റ്ലര്‍ പരാജയപ്പെടുമെന്ന് അവരെ
വിശ്വസിപ്പിക്കുന്നു(സമാഹൃതകൃതി
കള്‍ വാല്യം 68.പു.191-93).എന്നാല്‍,
'ആത്മശക്തി'യുടെ ഭാഷ
ഹിറ്റ്ലര്‍ക്ക്
മനസ്സിലാവില്ലെന്ന്
വന്നപ്പോള്‍,1942 ജൂണില്‍ 'കൂട്ട ആത്മഹത്യ'യിലൂടെ നേരിടാന്‍ ഉപദേശിക്കുന്നു !
'വംശഹത്യ'യെ 'വംശാത്മഹത്യ'കൊണ്ട്
നേരിടണമെത്രേ! 'നാസികളുടെ കശാപ്പുകത്തികള്‍ക്ക് മുന്നില്‍ സ്വന്തം കഴുത്തു
നീട്ടികൊടുക്കാനാണ് ഗാന്ധിജി ജൂതരെ ഉപദേശിച്ചത്' (ലൂയിഫിഷര്‍,ഗാന്ധി ആന്‍റ് സ്റ്റാലിന്‍ : ടൂ സൈന്‍സ്
അറ്റ് ദ് വേള്‍ഡ്സ് ക്രോസ്റോഡ്സ്. പു.50) തന്‍റെ ഉപദേശം ജൂതര്‍
സ്വീകരിച്ചിരുന്നുവെങ്കില്‍ അത് വലിയ ധീരതയാകുമായിരുന്നുവെന്നും ഗാന്ധിജി
വിശ്വസിച്ചിരുന്നു.വിഖ്യാത ജൂതചിന്തകനായ മാര്‍ട്ടിന്‍ ബൂബര്‍ ഗാന്ധിജിക്കെഴുതിയ
തുറന്ന കത്തില്‍,അദ്ദേഹത്തിന്‍റെ ഉപദേശങ്ങളിലെ 'നിര്‍ദോഷമായ ദുഷ്ടത'യെക്കുറിച്ച്
സൂചിപ്പിക്കുന്നുണ്ട്.മനുഷ്യയു
ക്തികള്‍ക്കൊന്നും
വിശദീകരിക്കാനാവാത്ത ഹിറ്റ്ലര്‍ എന്ന ഭ്രാന്തന്‍ പ്രതിഭാസത്തെ ഹൃദയംകൊണ്ടും
ആത്മശക്തികൊണ്ടും മാനസാന്തരപ്പെടുത്താമെന്ന ഗാന്ധിജിയുടെ മൂഡവിശ്വാസത്തെയും ബൂബര്‍
പരിഹസിക്കുന്നു.
1893
-നും 1914
-നും
ഇടയ്ക്കുള്ള നീണ്ട 21 വര്‍ഷക്കാലം ദക്ഷിണാഫ്രിക്കയിലെ കറുത്തവരായ തദ്ദേശീയരെയും അപ്പാര്‍തീഡിനെയും
ഗാന്ധിജി എങ്ങനെയാണ് സമീപിച്ചിരുന്നത് എന്ന പ്രശ്നം
പുണ്യചരിതകര്‍ത്താക്കളെ
അലട്ടാറില്ല.ഇന്ത്യക്കാരുടെ ദുരിതങ്ങള്‍ക്കെതിരെ സത്യാഗ്രഹങ്ങള്‍ നടത്തിയ
ഗാന്ധിജിയെ അപ്പാര്‍തീഡ് എന്ന നൃശംസനീയതയുടെ ഇരകളായ നാട്ടുകാരുടെ സ്വാതന്ത്ര്യം
അലട്ടിയിരുന്നോ?
ഇന്ത്യക്കാര്‍ക്ക്
അനുഭവിക്കേണ്ടിവന്നതിനേക്കാള്‍ പതിന്മടങ്ങ് ഭീകരമായ വംശീയ വിവേചനത്തിനു
വിധേയരായിരുന്ന തദ്ദേശീയര്‍ക്കുവേണ്ടി ഗാന്ധിജി ഒരു സത്യാഗ്രഹംപോലും
നടത്താതിരുന്നത് എന്തുകൊണ്ടാണ് ?
കറുത്തവരായ
നാട്ടുകാര്‍ മാത്രമല്ല ഇന്ത്യക്കാര്‍ക്കിടയിലെ 'കൂലി'കളും ഗാന്ധിജിയുടെ 'മഹാസമര'ങ്ങളില്‍
ഇടംകിട്ടാതെപോയ ഹതഭാഗ്യരാണ്.ആഫ്രിക്കയിലെ തോട്ടങ്ങളിലും ഖനികളിലും അടിമപണി
എടുപ്പിക്കാനായി ഇന്ത്യയില്‍നിന്ന് കൊണ്ടുവന്ന കരാര്‍തൊഴിലാളികളെയാണ്
നിന്ദാസൂചകമായി 'കൂലികള്‍' എന്ന് വിളിച്ചിരുന്നത്.ഇവരില്‍ ഭൂരിപക്ഷവും അധസ്ഥിത ജാതികളില്‍പ്പെട്ടവരായിരുന്നു.കരാര്‍
കാലാവധി കഴിഞ്ഞിട്ടും ആഫ്രിക്കയില്‍ തുടര്‍ന്നവര്‍ക്ക് കുറെക്കൂടി മെച്ചപ്പെട്ട
തൊഴിലുകളിലും ഏര്‍പ്പെടാന്‍ അവസരം ലഭിച്ചിരുന്നു.‘കൂലി’ പ്രയോഗം വ്യാപിക്കുകയും ക്രമേണ
ഇന്ത്യക്കാരെല്ലാം ബ്രിട്ടീഷുകാര്‍ക്കു മുന്‍പില്‍ ‘കൂലി’കളായി മാറുകയും ചെയ്തു.
ഗാന്ധിജിയുടെ
ആദ്യത്തെ പൊതു ഇടപെടല്‍ എന്നുപറയാവുന്ന ഒരു കത്ത് പ്രസിദ്ധീകരിക്കുന്നത് 1893 സെപ്റ്റംബര്‍ 5-ന് ‘ട്രാന്‍സ്വാള്‍
അഡ്വര്ടൈസറി’ലാണ്. കരാര്‍ കാലാവധി കഴിഞ്ഞവരെയും സമ്പന്ന-സവര്‍ണ ഇന്ത്യന്‍ കച്ചവടക്കാരെയും ‘കൂലി’
എന്നു സംബോധന
ചെയ്യുന്നത് ആക്ഷേപകരമാണെന്നു ഗാന്ധിജി എഴുതി. ‘കൂലി’കളെയും ‘ഇന്ത്യ’ക്കാരെയും വേര്‍തിരിച്ച ഗാന്ധിജി,
കൂലികളല്ലാത്ത
ഇന്ത്യക്കാരുടെ ദേശീയ വക്തവാകുകയായിരുന്നു. തദ്ദേശീയരെ മാത്രമല്ല,
കൂലികളായ
ഇന്ത്യക്കാരെയും ആദ്യംതന്നെ ഗാന്ധിജി ബഹിഷ്കരിച്ചു. ഇന്ത്യക്കാരെ തദ്ദേശീയരെപ്പോലെ
പരിഗണിക്കുന്നതിനെതിരെ 1894 ഡിസംബറില്‍ നേതല്‍ ലെജിസ്ളേറ്റീവ് കൌണ്‍സിലിനും അംഗങ്ങള്‍ക്കും എഴുതിയ തുറന്ന
കത്തില്‍ ഗാന്ധിജി പറയുന്നു: ‘ഇംഗ്ളീഷുകാരും ഇന്ത്യക്കാരും ഇന്തോ-ആര്യന്‍ പൈതൃകം പങ്കുവയ്ക്കുന്നവരാണ്….ഇംഗ്ളീഷുകാരെയും
ഇന്ത്യക്കാരെയും ഒരേവംശത്തില്‍ ജനിപ്പിച്ച ദൈവം ഇന്ത്യക്കാരുടെ ഭാഗധേയം
ഇംഗ്ളീഷുകാരില്‍ നിക്ഷിപ്തമാക്കുകയും ചെയ്തു…ബ്രാഹ്മണനും രജപുത്രനും ഇംഗ്ളീഷുകാരനും
കുലീനമായ ആര്യവംശസന്തതികളാണ്…ഗ്രീക്കുകകാരുടെയും റോമാക്കാരുടെയും ഹിന്ദുക്കളുടെയും ആദിമപിതാക്കള്‍
സംസാരിച്ചിരുന്നത് ഓരേ ഭാഷയാണ്; ആരാധിച്ചിരുന്നത് ഒരേ ദൈവങ്ങളെയാണ്’ (ഗാന്ധിജി, സമാഹൃതകൃതികള്‍ ,
വാല്യം1,
പു. 149-50,
161). ‘കറുത്ത വംശജര്‍
മതപരമോ ധാര്‍മികമോ ആയ സംസ്കരണം ലഭിച്ചവരല്ലെ’ന്നും ഈ കത്തില്‍ പറയുന്നുണ്ട്. അതിനാല്‍ ,
ഇംഗ്ളീഷുകാരുടെ
കുലീന വംശവൃക്ഷത്തിന്റെ ശാഖയായ ഇന്ത്യക്കാരെ കറുത്തവര്‍ക്കു തുല്യമായി
പരിഗണിക്കുന്നതിനു യാതൊരു ന്യായീകരണവുമില്ലെന്നു ഗാന്ധിജി ബ്രിട്ടീഷുകാരെ ഓര്‍മിപ്പിക്കുന്നു.
1896-സെപ്റ്റംബറില്‍
ബോംബെയിലെ ഒരു സ്വീകരണ സമ്മേളനത്തില്‍ നടത്തിയ മറുപടി പ്രസംഗം ഗാന്ധിജിയുടെ ‘ഇന്ത്യക്കാര്‍ ‘
ആരാണെന്നു
വ്യക്തമാക്കുന്നു. ‘ദക്ഷിണാഫ്രിക്കയിലെ തദ്ദേശീയരെപ്പോലെ ഒന്നിനും കൊള്ളാത്തവരാണ് അസമിലെ
സന്താളുകള്‍ ‘ (‘സമാഹൃതകൃതികള്‍ ‘, വാല്യം 2, പു. 72). ദക്ഷിണാഫ്രിക്കയിലെ കറുത്തവരെപ്പോലെതന്നെ, ഇന്ത്യയിലെ അധസ്ഥിതരും ആദിവാസികളും
ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം അനാര്യരും അസംസ്കൃതരുമായിരുന്നു.
1899-ലെ ആംഗ്ളോ-ബോര്‍യുദ്ധവും
1906-ലെ സുലു
കലാപവും. ബോര്‍യുദ്ധത്തില്‍ 1100പേരടങ്ങുന്ന സന്നദ്ധസംഘം രൂപവത്കരിക്കുകയും ബ്രിട്ടീഷ് യുദ്ധസന്നാഹങ്ങളില്‍
പങ്കെടുക്കുകയും ചെയ്തു. യുദ്ധത്തില്‍ പങ്കെടുക്കുകയെന്നത് സാമ്രാജ്യത്വത്തിന്റെ
പ്രജകളുടെ കടമയാണെന്നാണു ഗാന്ധിജി വാദിച്ചത്. ബ്രിട്ടീഷധികാരികളില്‍നിന്ന്
ഇന്ത്യക്കാര്‍ക്ക് ചില ആനുകൂല്യങ്ങള്‍ നേടിയെടുക്കാമെന്നും ഗാന്ധിജി
പ്രതീക്ഷിച്ചിട്ടുണ്ടാവും. 1906-ല്‍ സാമ്രാജ്യത്വത്തിനെതിരെ തദ്ദേശീയ സുലു ഗോത്രവിഭാഗങ്ങള്‍ നടത്തിയ കലാപത്തെ
അടിച്ചമര്‍ത്തിയ ബ്രിട്ടീഷ് സൈനികനടപടിയില്‍ ഒരു സന്നദ്ധഭടനായി ഗാന്ധിജി
സേവനമനുഷ്ഠിച്ചിരുന്നു. ഇരുപതുപേരടങ്ങിയ സന്നദ്ധസംഘത്തിന്റെ തലവനായിരുന്ന
ഗാന്ധിജിയെ ‘സര്‍ജന്റ്-മേജര്‍ ‘ പദവി നല്‍കി ബ്രിട്ടീഷുകാര്‍ ആദരിക്കുകയും ചെയ്തു. 1906-ഏപ്രില്‍ 14-ന് ‘ഇന്ത്യന്‍
ഒപ്പിനിയനി’ല്‍ ഗാന്ധിജി എഴുതി: ‘കാഫിറു’കളുടെ കലാപം ശരിയോ തെറ്റോ എന്നതു നമ്മുടെ പ്രശ്നമല്ല. ആഫ്രിക്കയിലെ നമ്മുടെ
ജീവിതം ബ്രിട്ടീഷുകാരെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ ,
അവരെ
സഹായിക്കുകയെന്നതു നമ്മുടെ കടമയാണ്. 1899-ലെ ബോര്‍യുദ്ധത്തില്‍
ചെയ്തതുപോലെ ഇപ്പോഴും ബ്രിട്ടീഷുകാരെ സഹായിക്കുമെന്ന് നാം പരസ്യമായി
പ്രഖ്യാപിച്ചിട്ടുണ്ട്.
‘അധമര്‍ ‘,
‘അപരിഷ്കൃതര്‍’
എന്നൊക്കെയുള്ള അര്‍ത്ഥത്തില്‍ ‘കാഫിറുകള്‍ ‘ എന്നാണു ദക്ഷിണാഫ്രിക്കക്കാരെ വെള്ളക്കാര്‍ വിളിച്ചിരുന്നത്. ഇന്ത്യയിലെ
അധസ്ഥിതരെ ഹിന്ദുക്കള്‍ ‘ചണ്ഡാള,’ ‘പറയ’ എന്നൊക്കെ വിളിച്ചിരുന്നതുപോലെ ഒരു പ്രയോഗമാണ് കാഫിര്‍ .സനാതന ഹിന്ദുവായ
ഗാന്ധിജിക്ക് അതിനാല്‍ കാഫിര്‍ വിളിക്കു പിന്നിലെ വംശീയത പ്രശ്നമായില്ല.
1904-ല്‍ ജൊഹനാസ്
ബെര്‍ഗ് മെഡിക്കല്‍ ഓഫിസര്‍ക്കു നല്‍കിയ ഒരു നിവേദനത്തില്‍ ,
‘ഇന്ത്യക്കാരുടെ
താമസസ്ഥലത്തിനടുത്ത് കാഫിറുകളെ പാര്‍പ്പിക്കാനുള്ള ടൌണ്‍കൌണ്‍സിലിന്റെ
തീരുമാനത്തില്‍ ഗാന്ധിജി പ്രതിഷേധിക്കുന്നുണ്ട്. ലോര്‍ഡ് റിപ്പന് അയച്ച കത്തു
നോക്കുക: ‘വിവേചനപരമായ നയങ്ങള്‍ മൂലം ഇന്ത്യക്കാര്‍ക്ക് അവരുടെ സംസ്കൃത ശീലങ്ങള്‍
പരിപാലിക്കാന്‍ കഴിയാതെ വരുന്നു. പ്രാകൃതരായ തദ്ദേശീയരുടെ അവസ്ഥയിലേക്ക് അവര്‍
അധഃപതിക്കുന്നു. ഒരു തലമുറ കഴിയുമ്പോഴേക്കും ശീലങ്ങള്‍ ,
ആചാരങ്ങള്‍ ,
ചിന്ത
എന്നിവയില്‍ ഇന്ത്യക്കാരും തദ്ദേശീയരും തമ്മില്‍ ഒരു വ്യത്യാസവുമില്ലാതെവരും.’
‘ഗാന്ധീസ്
ലെഗസി: ദ് നേതല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്’ എന്ന കൃതിയില്‍ സുരേന്ദ്രബാന ഇങ്ങനെ
നിരീക്ഷിക്കുന്നു: ‘കറുത്തവരോടുള്ള ഗാന്ധിജിയുടെ മനോഭാവത്തില്‍ വംശീയത പ്രകടമായിരുന്നു….മറ്റ് ഇന്ത്യന്‍
നേതാക്കളെപ്പോലെ, ആഫ്രിക്കക്കാര്‍ക്കെതിരെ വംശീയ മുന്‍വിധികള്‍ വച്ചുപുലര്‍ത്തുകയും അവര്‍
അധമരാണെന്നു വിശ്വസിക്കുകയും ചെയ്തു.’ ബ്രിട്ടീഷ് സാമ്രാജ്യത്വം വെള്ളക്കാരെയും
അല്ലാത്തവരെയും രണ്ടായി വിഭജിച്ചപ്പോള്‍ , ഗാന്ധിജിയാകട്ടെ വെള്ളക്കാരല്ലാത്തവരെ
കാഫിറുകളും അല്ലാത്തവരുമായി വീണ്ടും വിഭജിച്ചു. ‘ജാതിശ്രേണീബോധത്തിന്റെ അടിസ്ഥാനത്തില്‍
ദക്ഷിണാഫ്രിക്കന്‍ സമൂഹത്തെ വര്‍ഗീകരിക്കുകയും തദ്ദേശീയരെ സംസ്കാരശ്രേണിയില്‍
ഏറ്റവും താഴെയുള്ളവരായി കാണുകയും ചെയ്ത ഗാന്ധിജി വംശീയ ശുദ്ധിയില്‍
വിശ്വസിക്കുകയും അഭിമാനിക്കുകയും ചെയ്തിരുന്നു’
ഗാന്ധിജി കോണ്‍ഗ്രസ്
നേതൃത്വത്തിലേക്കുയര്‍ന്നതിനുശേഷമാണ് ഇന്ത്യയിലെ ഏറ്റവും വലിയ വര്‍ഗീയലഹളകള്‍
ഉണ്ടായതെന്ന വസ്തുത ഒട്ടും യാദൃച്ഛികമല്ല. കോണ്‍ഗ്രസിന്റെ വ്യവഹാരങ്ങളെയും പ്രവര്‍ത്തനങ്ങളെയും
ഗാന്ധി പ്രകടമായ ഹൈന്ദവവത്കരണത്തിനു വിധേയമാക്കി. ദേശീയ പ്രസ്ഥാനത്തിന് ഗാന്ധിജി
നല്‍കിയ ജനകീയത വാസ്തവത്തില്‍ ‘മതാത്മകജനകീയത’യായിരുന്നു. ദേശീയ പ്രസ്ഥാനം പ്രകടമായ ഹൈന്ദവസ്വത്വമുദ്ര
ആര്‍ജിച്ചതോടെ മുസ്ളീം-അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയില്‍ അരക്ഷിതത്വവും വളര്‍ന്നു.
ഗാന്ധിജിയുടെ മതാത്മകജനകീയതയാണ് ഈ കാലഘട്ടത്തിലെ മിക്ക വര്‍ഗീയ ലഹളകളെയും
സാധ്യമാക്കിയത്. ‘ഗാന്ധിജി വര്‍ഗീയതയെ വെറുത്തുവെങ്കിലും ദേശീയ പ്രസ്ഥാനത്തെ
മതവത്കരിക്കുന്നതിലൂടെ ഹിന്ദു-മുസ്ളീം സംഘര്‍ഷത്തിനിടയാക്കി’യെന്ന നോര്‍മന്‍
ബ്രൌണിന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തില്‍ ശ്രദ്ധേയമാകുന്നു.
"മതേതര"
ഇന്ത്യന്‍ രാഷ്ട്രീയ-ഭരണവ്യസ്ഥയ്ക്കുമേല്‍ അധിനിവേശം നടത്താന്‍ ശ്രമിക്കുന്ന
തീവ്രഹിന്ദുത്വവാദികള്‍ മുതല്‍ നവഗാന്ധിയന്മാര്‍വരെയുള്ളവര്‍
ഹൈന്ദവപൌരസമൂഹത്തിന്റെ തീവ്രഉദാരമുഖങ്ങളാണ്. ചില സന്ദര്‍ഭങ്ങളില്‍, ഈ
തീവ്ര-ഉദാരമുഖങ്ങള്‍ ഏകമുഖമാകാനും സാധ്യതയുണ്ട്. മോഡിയും താക്കറെയും അണ്ണാഹസാരെയും
രാംദേവും കൈകോര്‍ക്കുന്ന ഈ ‘സാദ്ധ്യത’യുടെ പേരാണ് നവഗാന്ധിസം.
Subscribe to:
Posts (Atom)
